E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ഡൽഹിയിൽ നാടകീയ നീക്കങ്ങൾ; ഗുജറാത്ത് വോട്ടെണ്ണൽ അനിശ്ചിതത്വത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുജറാത്തിലെ രാജ്യസഭാ വോട്ടെണ്ണൽ സംബന്ധിച്ച തർക്കം അനിശ്ചിതമായി നീളുന്നു. കോൺഗ്രസ് േനതാക്കൾ ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടതിനു പിന്നാലെ ബിജെപി സംഘവും കമ്മിഷനെ സന്ദർശിച്ചു. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയുടെ നേതൃത്വത്തിൽ ആറ് കേന്ദ്രമന്ത്രിമാരുടെ സംഘമാണു തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത്. ഇനി കോൺഗ്രസ് സംഘം വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ ഒരുങ്ങുകയാണെന്നാണു റിപ്പോർട്ട്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഡൽ‌ഹിയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗവും ചേരുന്നുണ്ട്.

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു മണിക്കു തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണൽ മണിക്കൂറുകളായി വൈകുകയാണ്. 45 മിനിറ്റ് വൈകി പുനരാരംഭിച്ച വോട്ടെണ്ണൽ വീണ്ടും നിർത്തിവയ്ക്കുകയായിരുന്നു. കോൺഗ്രസിന്റെ പരാതിയെത്തുടർന്നാണു വോട്ടെണ്ണൽ വൈകുന്നത്. രണ്ട് വിമത എംഎൽഎമാരുടെ വോട്ടുകൾ റദ്ദാക്കണമെന്ന പരാതി പരിശോധിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഡൽഹിയിൽ പ്രത്യേകയോഗം ചേരുകയാണ്. ന്യൂഡൽഹിയിൽനിന്നുള്ള തീരുമാനം അനുസരിച്ചായിരിക്കും ഇനി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുക. രണ്ട് കോൺഗ്രസ് വിമത എംഎൽമാർ വോട്ടു ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പർ കാണിച്ചെന്നാണു കോൺഗ്രസിന്റെ മുഖ്യ ആരോപണം. ഇവരുടെ വോട്ടുകൾ റദ്ദാക്കണമെന്നാണ് ആവശ്യം. എന്നാൽ എംഎൽഎമാരുടെ വോട്ട് റദ്ദാക്കരുതെന്നും കോൺഗ്രസിന്റെ പരാതി തള്ളണമെന്നും ബിജെപി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. 

182 അംഗ നിയമസഭയിൽ നിലവിലുള്ള 176 എംഎൽഎമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ അറിയിച്ചിരുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടരയോടെ അവസാനിച്ചു. അമിത് ഷായും സ്മൃതിയും വിജയമുറപ്പിച്ച തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ ഫലത്തിലാണ് ആകാംക്ഷ നിലനിൽക്കുന്നത്. അഹമ്മദ് പട്ടേലിന് ജയിക്കാൻ 45 വോട്ടാണ് വേണ്ടത്. 

വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ വിജയം ഉറപ്പാണെന്ന അവകാശ വാദവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. 47 വോട്ടുകൾ നേടി അഹമ്മദ് പട്ടേൽ രാജ്യസഭയിലെത്തുമെന്നു മുതിർന്ന കോൺഗ്രസ് നേതവ് അശോക് ഗെഹ്‌ലോട്ട് അവകാശപ്പെട്ടു. അതേസമയം, ബിജെപിയുടെ മൂന്ന് സ്ഥാനാർഥികളും നിഷ്പ്രയാസം ജയിക്കുമെന്ന് ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദിബെൻ പട്ടേലും അവകാശപ്പെട്ടു.

ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലു പേരാണു മത്സരിക്കുന്നത്. അമിത് ഷാ, സ്മൃതി ഇറാനി, രാജ്പുട്ട് എന്നിവരാണു ബിജെപിയുടെ സ്ഥാനാർഥികൾ. മുതിർന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോൺഗ്രസ് സ്ഥാനാർഥി. ബിജെപിക്കായി മൽസരരംഗത്തുള്ള പാർട്ടി ദേശീയ അധ്യക്ഷൻ കൂടിയായ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്ക് വിജയം ഉറപ്പാണെങ്കിലും, കോൺഗ്രസിനായി രംഗത്തുള്ള മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ കാര്യമാണ് സംശയത്തിലുള്ളത്. പട്ടേലിനെ ‘വെട്ടാൻ’ ബിജെപി നിയോഗിച്ചിരിക്കുന്ന പഴയ കോൺഗ്രസുകാരൻ കൂടിയായ ബൽവന്ത്സിങ് രജ്പുട്ടിന്റെ സാന്നിധ്യമാണ് തിരഞ്ഞെടുപ്പു പോരാട്ടത്തിന് ചൂടേറ്റിയത്.