മൂന്നുദിവസമായി മൂന്നു കൊമ്പന്മാർക്കു മുന്നിൽ വിറങ്ങലിച്ച് പാലക്കാട്ടുകാർ. ഇന്നു രാവിലെ മുതൽ ഭാരതപ്പുഴയിൽ നിലയുറപ്പിച്ച കാട്ടാനകൾ ഇപ്പോൾ തൃശൂർ ജില്ലാ അതിർത്തിയായ പാമ്പാടിയിലേക്ക് നീങ്ങി. വൈകിട്ട് ഒറ്റപ്പാലം പാലപ്പുറം മേഖലയിലൂടെ ലക്കിടി ഭാഗത്തേക്ക് കാട്ടാനകൾ നീങ്ങിയിരുന്നു. ഇതിനിടെ സമീപത്തെ ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയപ്പോഴാണ് കാട്ടാനകൾ വിരണ്ടോടി പുഴമുറിച്ചു കടന്ന് പാമ്പാടിയിലേക്ക് പോയത്. പടക്കംപൊട്ടിച്ച് കാട്ടാനകളെ തുരത്താനുളള ശ്രമം ഇപ്പോഴും വനംപൊലീസ് ഉദ്യോഗസ്ഥർ തുടരുകയാണ്. രണ്ടുദിവസം മുൻപ് മാങ്കുറുശിയിലും ഇന്നലെ പെരുങ്ങോട്ടുകുറിശിയിലും എത്തിയ കാട്ടാനകളാണിത്. തൃശൂർ പാലക്കാട് ജില്ലാ അതിർത്തിയിൽ ഭാരതപ്പുഴയോരത്തെ ജനവാസമേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാൽപതുകിലോമീറ്റർ അകലെ മുണ്ടൂർ വനമേഖലയിലേക്ക് കാട്ടാനകളെ എത്തിക്കാനാണ് വനംജീവനക്കാരുടെ ശ്രമം.
Advertisement