മെഡിക്കല്‍ കോഴ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഡൽഹിയിലെ വിവാദ ഇടനിലക്കാരൻ സതീഷ് നായർക്കും വിജിലൻസ് നോട്ടിസ്. മൊഴി നൽകാൻ ഹാജരാകണമെന്ന് ഇരുവരോടും വിജിലൻസ് ആവശ്യപ്പെട്ടു. എന്നാൽ കുമ്മനം രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടു. സതീഷ് നായരോട് ഈ മാസം 24 ന് എത്തണമെന്നാണ് ആവശ്യം.വിജിലൻസ് പ്രത്യേക യൂണിറ്റ് എസ്.പി, കെ.ജയകുമാറാണ് നോട്ടിസ് അയച്ചത്. മെഡിക്കൽ കോളജ് അനുമതിക്കായി ആർ.ഷാജി ബി.ജെ.പി നേതാക്കൾ വഴി 5.65 കോടി രൂപ കൈമാറിയെന്നാണ് കേസ്. നേരത്തെ വർക്കല എസ്.ആർ.മെഡിക്കൽ കോളജ് ഉടമ ആർ.ഷാജിയിൽ നിന്ന് 25 ലക്ഷം രൂപ സതീഷ്നായർക്ക് കൈമാറിയതായി ആർ.എസ്.വിനോദ് മൊഴിനൽകിയിരുന്നു. ആരോപണത്തിൽ അന്വേഷണകമ്മിഷൻ അംഗങ്ങളായ കെ.പി.ശ്രീശനും എ.കെ.നസീറും നാളെ വിജിലന്‍സിന് മൊഴിനല്‍കും
Advertisement