കോളറ കണ്ടെത്തിയ കോഴിക്കോട് മാവൂരിൽനിന്നും ഇതരസംസ്ഥാന തൊഴിലാളികളെ ഇന്ന് ഒഴിപ്പിക്കും. തൊഴിലാളി ക്യാംപുകൾവഴി രോഗം പടരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് നടപടിയുമായി പഞ്ചായത്ത് മുന്നിട്ടിറങ്ങുന്നത്. കുടിവെള്ളത്തിലും രോഗാണു സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങളിൽ ഇതര സംസ്ഥാനക്കാർ തിങ്ങിപാർക്കുന്നത് കായികമായി നേരിടുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയതോടെയാണ് ഒഴിപ്പിക്കൽ നടപടിയുമായ പഞ്ചായത്ത് എത്തിയത്. ഇതരസംസ്ഥാക്കാരുടെ താമസ സ്ഥലങ്ങൾ പരിശോധിച്ച് സൗകര്യങ്ങളില്ലാത്തവ അടച്ച് പൂട്ടും.
ശുചിത്വമില്ലായ്മയാണ് കോളറ പടരാൻ കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തെ കുടിവെള്ളത്തിൽ വിബ്രിയോ കോളറയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇവിടെ താമസിക്കുന്ന രണ്ടു പേർക്ക് രോഗം സ്ഥിരീകിരിച്ചിട്ടുണ്ട്. ഏഴു പേർ സമാനലക്ഷണളോടെ ചികിൽസയിലാണ്