താമരശേരി അടിവാരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒരേ കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹങ്ങൾ കബറടക്കി. ഡ്രൈവർ പ്രമോദിന്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. അർധ രാത്രിയോടെ നടന്ന നമസ്കാര ചടങ്ങിൽ നൂറു കണക്കിന് പേർ പങ്കെടുത്തു. ജില്ലാ കലക്ടർ യു.വി. ജോസ് ഇടപെട്ടാണ് പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കിയത്. കോഴിക്കോട് നിന്നു സുൽത്താൻ ബത്തേരിയിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ജീപ്പിലും കാറിലും ഇടിച്ചാണ് മുത്തശ്ശനും മുത്തശ്ശിയും പേരകുട്ടികളുമുൾപ്പെടെ ആറു പേർ മരിച്ചത്. ഒൻപത് പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. ഇതിൽ രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമാണ്.
Advertisement