കേരളത്തെ സംഘർഷബാധിതമേഖലയായി ചിത്രീകരിക്കുന്നതിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ആശങ്ക രേഖപ്പെടുത്തി. രാഷ്ട്രീയ അക്രമസംഭവങ്ങളിൽ പൊലീസ് കൂടുതൽ ശക്തമായ നടപടിയെടുക്കണം. അക്രമമുണ്ടാകുന്ന പ്രദേശങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളെത്തി സമാധാനത്തിന് ശ്രമമുണ്ടാകണമെന്നും യോഗത്തിൽ നിർദേശമുണ്ടായി.
പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സന്ദർശനത്തെപറ്റിയുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി. സമാധാനശ്രമങ്ങൾക്ക് എല്ലാ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമമുണ്ടാകുമ്പോൾ പൊലീസ് പക്ഷം പിടിക്കുന്നു എന്ന് ബി.ജെ.പി നേതാക്കൾ പരാതിപ്പെട്ടു. സമാധാനത്തിന് ഫലപ്രദമായ നടപടികളാണ് വേണ്ടത്.
സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രകോപനങ്ങളും കുപ്രചരണങ്ങളും നിയന്ത്രിക്കണമെന്നും നിർദേശമുയർന്നു. ഇതിൽ സംസ്ഥാനസർക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമമുണ്ടാകുന്നയിടങ്ങളിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളെത്തിയാൽ അത് അക്രമത്തിനെതിരായ സന്ദേശം നൽകും. അക്രമികളെ ഒറ്റപ്പെടുത്തും. രാഷ്ട്രീയബന്ധമുണ്ടെങ്കിലും ക്രിമിനലുകളെ ക്രിമിനലുകളായി കാണണമെന്നും നിർദേശമുണ്ടായി. ചില പ്രദേശങ്ങളിൽ സംഘടനാസ്വാതന്ത്ര്യമില്ലെന്നും പരാതിയുയർന്നു. ഇത് പരിഹരിക്കാൻ നടപടിയെടുക്കണം.