E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 ഉപരാഷ്ട്രപതി സ്ഥാനത്ത് ഹമീദ് അൻസാരിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വെങ്കയ്യ നായിഡുവിന് ഉജ്ജ്വല ജയം. അഞ്ഞൂറിലധികം വോട്ടുകൾ നേടിയാണ് പ്രതിപക്ഷ സ്ഥാനാർഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തോൽപ്പിച്ചത്. സാധുവായ 760 വോട്ടിൽ വെങ്കയ്യ നായിഡു 516 വോട്ടു നേടിയപ്പോൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകളാണ് ലഭിച്ചത്. 11 വോട്ടുകൾ അസാധുവായി.

രാവിലെ പത്തുമുതൽ അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ 785 എംപിമാരിൽ 771 പേർ വോട്ടു ചെയ്തു. 14 എംപിമാർ വോട്ടു ചെയ്യാനെത്തിയില്ല. ലോക്സഭ, രാജ്യസഭ അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. രാജ്യസഭാ അധ്യക്ഷൻ കൂടിയാണ് ഉപരാഷ്ട്രപതി. 

വോട്ടുരേഖപ്പെടുത്താത്ത എംപിമാർ ഇവർ

ബിജെപി

കോൺഗ്രസ്

തൃണമൂൽ കോൺഗ്രസ്

മുസ്‍ലിം ലീഗ്

എൻസിപി

പിഎംകെ

സ്വതന്ത്രർ

ബിജെപിയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള നേതാവാണ് എം വെങ്കയ്യ നായ്ഡു. സംഘടനാപ്രവര്‍ത്തന മികവിനൊപ്പം സംഭാഷണ ചാതുരികൊണ്ടും ശ്രദ്ധേയന്‍. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പിന്നാലെ രാജ്യത്തെ സുപ്രധാനപദവിയില്‍ ഒരു ആര്‍.എസ്.എസുകാരന്‍ കൂടി. ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ നാഥനാവുകയാണ് വെങ്കയ്യ എന്നതും സുപ്രധാനമാണ്.

കാബിനറ്റില്‍ അഞ്ചാമനെങ്കിലും  മോദി സര്‍ക്കാരില്‍ നിര്‍ണായക സ്ഥാനമായിരുന്നു എം വെങ്കയ്യ നായിഡുവിന്. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്വം നല്‍കി  ഒതുക്കിയെന്ന വിമര്‍ശനത്തിന് വൈകാരികമായായിരുന്നു വെങ്കയ്യയുടെ മറുപടി. സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് വെങ്കയ്യ വല്യേട്ടനാണ്. ഭൈറോണ്‍ സിങ് ശെഖാവത്തിന് ശേഷം ബിജെപിയില്‍ നിന്നൊരു ഉപരാഷ്ട്രപതി.1949 ല്‍ ആന്ധ്രയിലെ നെല്ലൂരില്‍ ജനനം. എബിവിപിയിലൂടെ സാമൂഹികപ്രവര്‍ത്തനരംഗത്ത്. 1972ല്‍ ജയ് ആന്ധ്ര പ്രക്ഷോഭത്തിന്‍റെ മുന്‍നിരയില്‍. ജെപി മൂവ്മെന്‍റിലും അടിയന്തിരാവസ്ഥയ്ക്കിതെരായ സമരങ്ങളിലും പങ്കാളിയായി. കര്‍ഷകരുടെ വിഷയങ്ങളില്‍ എന്നും ശ്രദ്ധകേന്ദ്രീകരിച്ചു. രണ്ടുതവണ എം.എല്‍എ. വാജ്പേയി സര്‍ക്കാരില്‍ ഗ്രാമവികസനമന്ത്രി. 2002ല്‍ ജനകൃഷ്ണമൂര്‍ത്തിക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍. എന്നും അദ്വാനിക്കൊപ്പം നിന്ന വെങ്കയ്യ മോദി തംരഗത്തിനൊപ്പം ചുവടുമാറ്റി. പ്രാസമൊപ്പിച്ചുള്ള പ്രസംഗങ്ങള്‍ വാര്‍ത്തകളില്‍ ഇടം നല്‍കി. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മുതല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിവരെ വെങ്കയ്യയുടെ കൈയ്യൊപ്പ് പതിഞ്ഞ പദ്ധതികള്‍. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാഷ്ട്രപതി പദത്തിനുള്ള സാധ്യത അവശേഷിക്കുന്നു.