നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണസംഘം നാദിർഷയുടെ സഹോദരൻ സമദിന്റെ മൊഴി രേഖപ്പെടുത്തി. പന്ത്രണ്ട് മണിയോടെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. സമദിന്റെ സുഹൃത്തും ഗായകനുമായ നസീറും ഒപ്പമുണ്ടായിരുന്നു. ഒരുമണിക്കുർ മൊഴിയെടുത്ത ശേഷം ഇരുവരെയും വിട്ടയച്ചു. ആദ്യഘട്ടത്തിൽ ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിനൊപ്പം നാദിർഷയെയും വിളിപ്പിച്ചിരുന്നു. നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ട്. അതിന് മുന്നോടിയായാണ് സഹോദരന്റെ മൊഴിയെടുത്തത് എന്നാണ് വിവരം. പ്രധാനപ്രതി പൾസർ സുനിയും, മറ്റൊരു തടവുകാരനായ വിഷ്ണുവും നാദിർഷയെ ആണ് ആദ്യം ഫോണിൽ വിളിച്ച് സംസാരിച്ചത്.
Advertisement