രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ സമ്മേളനത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2015ലെ ലാഹോർ സന്ദർശനത്തെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് സുഷമ സ്വരാജ് രാജ്യസഭയിൽ പറഞ്ഞതെന്നാണ് ആരോപണം. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ സമ്മേളനത്തിലെ സുഷമയുടെ പ്രസംഗത്തിൽ ജവഹർലാൽ നെഹ്റുവിനെക്കുറിച്ച് പരാമർശിച്ചിരുന്നില്ലെന്ന് ഇന്നലെ കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ സമ്മേളനത്തിൽ താൻ സംസാരിച്ചിരുന്നില്ലെന്നായിരുന്നു സുഷമയുടെ മറുപടി. 2015ൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ കാണാൻ പ്രധാനമന്ത്രി ലാഹോറിൽ പോയത് മുന്നൊരുക്കൾ നടത്താതെ അപ്രതീക്ഷിതമായിട്ടായിരുന്നുവെന്നും സുഷമ ഇന്നലെ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി പറയവെയായിരുന്നു രാജ്യസഭയിൽ സുഷമയുടെ പരാമർശങ്ങൾ.
Advertisement