തമിഴ്നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വെല്ലുവിളിച്ച് അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയോട് കൂറു പുലർത്തുന്ന നേതാവുമായ ടി.ടി.വി. ദിനകരൻ. പളനിസാമിക്കൊപ്പമുള്ള നേതാക്കളെ പൂർണമായി ഒഴിവാക്കി ദിനകരൻ പക്ഷം പുതിയ പാർട്ടി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. സ്വന്തം അനുയായികൾക്കായി 44 പുതിയ പദവികൾ സൃഷ്ടിക്കുകയും ചെയ്തു.
മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട സെന്തിൽ ബാലാജിയെ ഒാർഗനൈസിങ് സെക്രട്ടറിയാക്കി. പാർട്ടിക്കുള്ളിൽ സ്വാധീനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 14 മുതൽ സംസ്ഥാന പര്യടനവും ദിനകരൻ സംഘടിപ്പിക്കുന്നുണ്ട്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പുറത്തുവന്നതോടെ എടപ്പാടി സർക്കാരിന്റെ നിലനിൽപ് പ്രതിസന്ധിയിലായി.