കേരളത്തെക്കുറിച്ച് ബിജെപി കുപ്രചരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ അക്രമങ്ങള്‍ക്കുപിന്നില്‍ ആര്‍എസ്എസ് ആണെന്നും 250 ലേറെ സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ അമിത് ഷാ ശ്രമിക്കുന്നുെവന്നും സിപിഎം സംസ്ഥാനസെക്രട്ടറി പറഞ്ഞു.
ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതില്‍ രാഷ്ട്രീയഉദ്ദേശമുള്ളതായി കാണുന്നില്ല, അങ്ങനെയുണ്ടായാല്‍ എതിര്‍ക്കുമെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയെന്ന ഗവര്‍ണറുടെ ട്വീറ്റിനെതിരെ രൂക്ഷവിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. സി.പി.എം ബി.ജെ.പി സംഘർഷത്തിൽ സമാധാനം ഉറപ്പുവരുത്താനുള്ള ഗവർണറുടെ ഇടപെടലുകളെ സർക്കാരിനെതിരായ യുദ്ധപ്രഖ്യാപനമായി കാണേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഗവർണറും ഭിന്നതയില്ലാതെ ഇടപെട്ടത്. ക്രമസമാധാനമെന്നത് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. അതിൽ തലയിടാൻ ആരേയും അനുവദിക്കില്ല. ഈ വിഷയത്തിൽ ഉപദേശകന്റെ വേഷം മാത്രമാണ് ഗവർണർക്കുള്ളതെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് സര്‍ക്കാരാണെന്ന് ആര്‍എസ്എസ് ദേശീയ നേതൃത്വം ആരോപിച്ചിരുന്നു. അക്രമങ്ങളെക്കുറിച്ച് കേന്ദ്രഏജന്‍സിയോ ജുഡീഷ്യല്‍ കമ്മിഷനോ അന്വേഷിക്കണം. സിപിഎം നടത്തുന്നഎല്ലാ രാഷ്ട്രീയകൊലപാതകങ്ങളും ആസൂത്രിതമാണെന്നും ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബോളെ ആരോപിച്ചു. സമാധാനശ്രമങ്ങളില്‍ നിന്ന് സിപിഎം ഒഴിഞ്ഞുമാറുകയാണെന്നും ഹൊസബോളെ ഡല്‍ഹിയില്‍ പറഞ്ഞു.