ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയിരുന്ന കനേഡിയന്‍ താരം ആന്ദ്രെ ഡി ഗ്രാസെ പരുക്കിനെത്തുടര്‍ന്ന് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. 100 മീറ്ററിലും 200 മീറ്ററിലും നാല് ഗുണം 100 മീറ്റര്‍ റിലെയിലും കാനഡയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ഡി ഗ്രാസെ. 100 മീറ്ററില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയം ഡി ഗ്രാസെയുടെ പേരിലാണ്. സ്റ്റോക്ക്ഹോമിലെ മല്‍സരത്തില്‍ കാറ്റിന്റെ ആനുകൂല്യം മുതവാക്കിയ ഡി ഗ്രാസെ 9.69 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തിരുന്നു . ലോക ചാംപ്യന്‍ഷിപ്പിന് മുമ്പ് നടന്ന മൊണാക്കോ ഡയമണ്ട് ലീഗില്‍ ആന്ദ്രെ ഡി ഗ്രാസെയെ ഒഴിവാക്കാന്‍ ഉസൈന്‍ ബോള്‍ട്ട് സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം വിവാദമായിരുന്നു.
ഫയൽ ചിത്രം
Advertisement