മഞ്ജുവാരിയർക്കും മുമ്പേ ദീലിപ് മറ്റൊരു വിവാഹം ചെയ്തതായി പൊലീസിന് വിവരം.ബന്ധുവായ യുവതിയുമായി നടന്ന വിവാഹത്തിന്റെ രേഖകൾ പൊലീസ് ശേഖരിക്കുന്നു. വിവാഹത്തിൽ സന്നിഹിതരായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തി. സാഹചര്യത്തെളിവുകൾ മാത്രമുള്ള ഗൂഢാലോചനക്കേസി വ്യക്തിജീവിതം പ്രതിപാദിക്കുന്നത് നിർണായകമാകുമെന്ന് അന്വേഷണ സംഘം കണക്കുകൂട്ടുന്നു.
സിനിമയിൽ സഹസംവിധായകനയിരുന്ന കാലത്ത് ദിലീപ് റജിസ്്ട്രാർമുമ്പാകെ വിവാഹിതനായതിനുള്ള തെളിവുകളാണ് പൊലീസ് േതടുന്നത്. ബന്ധുവായിരുന്ന യുവതിയെ ആലുവ ദേശം സബ്റജിസ്ട്രാർ ഒാഫിസിൽ വച്ചാണ് വിവാഹം കഴിച്ചത്. ഇതിന് അന്ന് സിനിമയിൽ ഒപ്പമുണ്ടായിരുന്ന ചിലരായിരുന്നു സാക്ഷികൾ. ഇവരെ കുറിച്ചും പൊലീസിന് വിവരമുണ്ട്. ഇവരിൽ ചിലരുടെ മൊഴിയെടുക്കുകയും ചെയ്തു. ആലുവ ദേശം റജിസ്ട്രാർ ഒാഫിസിൽ വച്ച് മുദ്രപ്പത്രത്തൽ എഴുതിയ വിവാഹക്കരാറിൽ ദീലീപും യുവതിയും ഒപ്പുവയ്ക്കുകയായിരുന്നു.
അടുത്തബന്ധുക്കളെ പോലും അറിയിക്കാതെയായിരുന്നു വിവാഹം. ബന്ധുക്കൾ തടസം നിൽക്കുമെന്നതിനാലാണ് രഹസ്യമായി വിവാഹം നടത്തിയത്. എന്നാൽ വിവാഹം നിയമപരമയി റജിസ്റ്റർ ചെയ്തോ എന്ന് ഉറപ്പില്ല. പിന്നീട് മഞ്ജുവുമായുള്ള വിവാഹത്തിന് സാഹചര്യമൊരുങ്ങിയപ്പോൾ ആദ്യവിവാഹം ഒഴിവാക്കാൻ ബന്ധുക്കൾ തന്നെ മധ്യസ്ഥത നിന്നെന്നായിരുന്നു വിവരം. സാഹചര്യത്തെളിവ് മാത്രമുള്ള ഗൂഢാലോചനകേസിൽ പ്രതിയുടെ സ്വഭാവവും പശ്ചാത്തലവും വിശദീകരിക്കുന്നത് ഗുണകരമാകുമെന്ന് അന്വേഷണസംഘം കരുതുന്നു.