വിദ്യാഭ്യാസ സ്ഥാപനങ്ങളിെല വിവേചനം കാരണം കൊഴിഞ്ഞുപോകുന്ന ഭിന്നലിംഗക്കാരുടെ എണ്ണം വർധിക്കുന്നതായി സർവ്വേ റിപ്പോർട്ട്. അൻപത് ശതമാനം പേരുടെ പ്രതിമാസ വരുമാനം ആയിരം രൂപയിൽ താഴെയാണെന്നും ഇരുപത് ശതമാനംപേർ തൊഴിൽ രഹിതരാണെന്നും സർവ്വേ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭിന്നലിംഗക്കാരുടെ തുടർ വിദ്യാഭ്യാസത്തിനായി നടപടികൾ ആവിഷ്ക്കരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷൻ തയ്യാറാക്കിയ സർവ്വേയിലാണ് ഭിംന്നലിംഗകാർക്കിടയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തയാക്കും മുമ്പ് കൊഴിഞ്ഞ്പോക്ക് കൂടുന്നതായുള്ള കണ്ടെത്തൽ. നാൽപത് ശതമാനം പേർ ഏഴാം ക്ലാസിനും പത്താംക്ലാസിനുമിടയിൽ പഠനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട് പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിടേണ്ടിവരുന്ന വിവേചനമാണ് പഠനം നിർത്തേണ്ട സാഹചര്യത്തിലേയ്ക്ക് മിക്കവരെയും നയിക്കുന്നതെന്നും പരാമർശമുണ്ട്. 4 ശതമാനത്തിന് ഇപ്പോഴും തിരിച്ചറിയിൽ രേഖകളില്ല.
ഏഴ് ശതമാനം പേർ ഭിക്ഷാടനവും ഒൻപത് ശതമാനം പേർ ലൈംഗികവൃത്തിയും കൊണ്ട് ഉപജീവനം കഴിക്കുന്നതായും കണ്ടെത്തലുണ്ട്. ഭിന്നലിംഗകാർക്കായി തുടർ വിദ്യാഭ്യാസ നടപടികൾ ഉൗർജിതമാക്കുമെന്ന് സർവ്വേ റിപ്പോർട്ട് പ്രകാശനം ചെയ്ത് മന്ത്രി കെ കെ ശൈലജ. സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പദ്ധതിയിൽ ഭിന്നലിംഗക്കാർ തന്നെയാണ് സർവ്വേ നടപടികളിൽ ഏർപ്പെട്ടത്.