അട്ടപ്പാടിയിലെ ഷോളയൂർ വില്ലേജിലെ നൂറു കണക്കിന് ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ 18 വർഷം മുൻപ് പട്ടയവും രേഖകളും കൈമാറിയെങ്കിലും ഭൂമി മാത്രം നൽകിയില്ല. എത്രയും വേഗം ഭൂമി കൈമാറുമെന്ന ജില്ല ഭരണകൂടത്തിന്റെ ഉറപ്പും നടപ്പായില്ല.
സർക്കാർ തനിക്കു നൽകിയ പട്ടയഭൂമിക്ക് വേണ്ടി ഒാഫീസുകൾ കയറയിറങ്ങി പട്ടിമാളം കോളനിയിലെ കൃഷ്ണന് മടുത്തു. ഷോളയൂർ വില്ലേജിലെ നൂറു കണക്ക് ആദിവാസി കുടുംബങ്ങളാണ് കൃഷ്ണനെപ്പോലെ സർക്കാർ പട്ടയം അനുവദിച്ച ഭൂമി തേടി അലയുന്നത്.
1999ൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ വലിയ പട്ടയമേളയിൽ വച്ച് രേഖകൾ സ്വീകരിച്ചവർക്കാണ് ഈ പരീക്ഷണം. 1917 ഉത്തരവ് പ്രകാരമാണ് പട്ടയം ലഭിച്ചത്. സർക്കാർ രേഖകളിൽ ഈ കുടുംബങ്ങൾക്കെല്ലാം ഒരേക്കറിധികം ഭൂമിയുണ്ട്. പക്ഷെ രേഖയിൽ ഉളളതല്ലാതെ തല ചായ്ക്കാൻ ഒരു തുണ്ടു ഭൂമിയില്ലാത്തവരാണ് പല കുടുംബങ്ങളും. പട്ടയം നൽകിയെങ്കിലും ഭൂമിയില്ലെന്ന് റവന്യൂവകുപ്പ് രേഖാമൂലം എഴുതി നൽകിയാലെ
ഈ കുടുംബങ്ങൾക്കിനി മിച്ച ഭൂമിക്കെങ്കിലും അർഹതയുളളു. ആദിവാസി സമൂഹത്തിന്റെ പരാതിയെത്തുടർന്ന് പട്ടയം ലഭിച്ചവർക്ക് ഭൂമി കൈമാറാമെന്ന കലക്ടറുടെ ഉറപ്പ് അഞ്ചു മാസം കഴിഞ്ഞിട്ടും പാലിക്കാനായിട്ടില്ല.