നടിയെ ആക്രമിച്ച േകസുമായി ബന്ധപ്പെട്ട് ദിലീപിന്റെയും മഞ്ജുവാര്യരുടെയും ബന്ധുക്കളുടെ മൊഴിയെടുത്തു. മഞ്ജുവാര്യരുടെ സഹോദരൻ, ദിലീപിന്റെ സഹോദരീ ഭർത്താവ് എന്നിവരടക്കമുള്ളവരുടെ മൊഴിയാണ് രേഖപ്പടുത്തിയത്.
ദിലീപിന് നടിയോട് വൈരാഗ്യമുണ്ടാകാൻ കുടുംബപ്രശ്നങ്ങൾ കാരണമായോ എന്നാണ് പ്രധാനമായും പൊലീസ് ചോദിച്ചറിഞ്ഞത്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വിരോധത്തിന് കാരണമായോ എന്നും അന്വേഷിച്ചു. കാവ്യാമാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യരെ അറിയിച്ചതാണ് നടിയോടുള്ള വിരോധത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം കാക്കനാട് ജയിലിൽ തടവിൽ കഴിയവെ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ പൾസർ സുനിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ഈ കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ നാളെ എറണാകുളം കാക്കനാട് മജിസ്ട്രേറ്റ് കോടതി വാദം കേൾക്കും