നിയമവിരുദ്ധമായി സ്ഥാപനങ്ങൾ കൈവശം വെച്ചിരിക്കുന്ന പാട്ടഭൂമി തിരിച്ച് പിടിക്കാൻ ലാൻഡ് റവന്യൂ കമ്മിഷണർക്ക് സർക്കാർ നിർദ്ദേശം. ഇതിനായി മാനദണ്ഡങ്ങൾക്ക് ഉടൻ രൂപം നൽകും. ക്്ളബ്ബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്്ക്കാരിക സ്ഥാപനങ്ങൾ എന്നിവക്ക് കൊടുത്ത പാട്ടഭൂമിയെ സംബന്ധിച്ച വിവരങ്ങളും റവന്യൂ വകുപ്പ് സമാഹരിക്കുന്നു
തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനം 19 കോടി രൂപയാണ് പാട്ടക്കുടിശ്ശിക വരുത്തിയിട്ടുള്ളത്. വൻവരുമാനമുള്ള ഈ ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിന് ആവർത്തിച്ച് നോട്ടിസ് നൽകയിട്ടും ഫലമില്ല. ഒപ്പം തന്നെയുണ്ട് തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രശസ്തമായ ക്്ളബ്ബുകൾ. ഏക്കറുകണക്കിന് സർക്കാർ ഭൂമി കൈവശമുള്ള ഈ സ്ഥാപനങ്ങൾ കോടികളാണ് സർക്കാരിന് നൽകാനുള്ളത്.
ഇതിൽചിലർക്ക് നോട്ടിസ് നൽകാനുള്ള നടപടി ലാൻഡ് റവന്യൂ കമ്മിഷണർ ആരംഭിച്ചുകഴിഞ്ഞു. ഇതിനോടനുബന്ധിച്ചാണ് പാട്ട ഭൂമിയെ കുറിച്ച് സമഗ്രമായ വിവര ശേഖരണം റവന്യൂ വകുപ്പ് ആരംഭിച്ചത്. ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമിയാണ് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പാട്ടമായി നൽകിയിട്ടുള്ളത്. സ്്കൂളുകൾ, കോളജുകൾ, സാസ്ക്കാരിക സ്ഥാപനങ്ങൾ, സ്്മാരകങ്ങൾ, ക്്ളബ്ബുകൾ എന്നിവക്കാണ് നഗര പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ഭൂമി നൽകിയിട്ടുള്ളത്.
ഇത് എത്രയാണെന്നോ, പാട്ടക്കാലാവധി കഴിഞ്ഞോ, കുടിശ്ശികയുണ്ടോ എന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയും സർക്കാരിനില്ല. മിക്കവരും കരാറനുസരിച്ചുള്ള തുക സർക്കാരിലേക്ക് അടക്കാറില്ല. ചില സ്ഥാപനങ്ങളാകട്ടെ കരാറിന് പുറത്തള്ള ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കുന്നുണ്ട്. ലാൻഡ് റവന്യൂ കമ്മിഷണറോടാണ് വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. പാട്ടഭൂമി തിരിച്ച് പിടിക്കുന്നത് സംബന്ധിച്ച് പൊതുമാനദണ്ഡങ്ങൾ രൂപപ്പെടുത്തിയശേഷമാകും തുടർനടപടിയെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.