വിദ്യാർഥി പ്രക്ഷോഭങ്ങൾ മൂലം സ്കൂളുകളിലെ അധ്യായനം തടസപ്പെടന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി . സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇടപെടുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. പ്രശ്നങ്ങൾ വിദ്യാർഥി സംഘടനകളുമായുള്ള ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്ന് സർക്കാർ വ്യക്തമാക്കി . എന്നാൽ അധ്യായനം തടസപ്പെടരുതെന്ന കർശന നിലപാട് കോടതി സ്വീകരിച്ചു. എൽകെജി വിദ്യാർഥികൾ പോലും സ്കൂളുകളിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് .ഈ വർഷം ഇതുവരെ മാത്രം 12 വിദ്യാഭ്യാസ ബന്ദുകൾ നടന്നു. ഏതാനും വിദ്യാർഥികൾ സ്വന്തംഭാവിയും മറ്റുള്ളളരുടെ ഭാവിയും നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി . അധ്യായനം മുടങ്ങുന്നിതിനെതിരെ ഒരുകൂട്ടം സിബിഎസ്ഇ സ്കൂളുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദേശം
Advertisement