വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 7 മരണം. പ്രസിഡന്‍റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാസമിതിയുടെ തിരഞ്ഞെടുപ്പ് വിജയകരമെന്ന് നിക്കോളാസ് മഡുറോ പ്രഖ്യാപിച്ചു. വെനസ്വേലക്ക് മേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
പ്രസിഡന്റിന് അമിതാധികാരങ്ങൾ നൽകുന്ന പുതിയ ഭരണഘടനാസമിതിയുടെ രൂപീകരണമാണ് വെനസ്വേലയെ ചോരക്കളമാക്കിത്. ഏകാധിപതി ആവാനുള്ള മഡുറോയുടെ നീക്കം അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. നാലുമാസമായി തുടരുന്ന പ്രക്ഷോഭത്തില്‍ 120 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സാമ്പത്തിക മാന്ദ്യത്തിൽ തകർന്നടിഞ്ഞ തെക്കേ അമേരിക്കൻ രാജ്യത്തെ രക്ഷിക്കാനാണ് തന്‍റെ നടപടിയെന്നാണ് മഡുറോയുടെ പക്ഷം.
എന്നാല്‍ ഏകാധിപത്യത്തിേലക്കുള്ള വഴി തുറക്കാലാണ് യഥാര്‍ഥലക്ഷ്യെമന്നും അത് അനുവദിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. ഉപരോധങ്ങളേര്‍പ്പെടുത്തി മഡുറോയെ സമ്മര്‍ദത്തിലാക്കുമെന്ന പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനം പ്രതിപക്ഷ പ്രതിഷേധത്തിന് ആക്കം കൂട്ടി. ഏകാധിപതി ആവാനാണ് മഡൂറോയുടെ നീക്കമെവന്ന് കൊളംബിയയും അര്‍ജന്‍റീനയും വിലയിരുത്തുന്നു.