ആര്‍.ജെ.ഡിയുമായുളള സഖ്യമൊഴിവാക്കുകയല്ലാതെ തനിക്ക് മറ്റുവഴികളില്ലായിരുന്നെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അഴിമതിയോട് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ജനങ്ങളെ സേവിക്കുന്നതിനാണ് ജനവിധി, അല്ലാതെ പണമുണ്ടാക്കുന്നതിനല്ലെന്ന് നിതീഷ് കുമാർ പുതിയ സംഭവവികാസങ്ങൾക്കു ശേഷം പ്രതികരിച്ചിരുന്നു.
ജനങ്ങളുടെ കോടതിയാണ് തനിക്ക് വലുത്. അവരെ സേവിക്കുകയെന്നാണ് ചുമതല, അല്ലാതെ ഒരു കുടുംബത്തെയല്ല. മതേതരത്വമെന്നുള്ളത് ഒരു തത്വചിന്തയാണ് അല്ലാതെ അഴിമതി മൂടിവയ്ക്കുന്നതിനുള്ള മാർഗമല്ലെന്നും നിതീഷ് കുമാർ പറഞ്ഞു. മതേതരത്വത്തെപ്പറ്റി ആരും തന്നെ പഠിപ്പിക്കേണ്ടതില്ല. എന്താണ് സാഹചര്യമെന്ന് തനിക്ക് നന്നായി അറിയാമെന്നും നിതീഷ് കുമാർ പറഞ്ഞു.