റേഷന്‍ കടകളില്‍ നിന്നും ശേഖരിക്കുന്ന അരി ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വിൽക്കുന്നത് പതിന്മടങ്ങ് വിലക്ക്. പച്ചരിയും പുഴുങ്ങല്ലരിയും ഉൾപ്പെടെയുള്ള റേഷൻ ധാന്യങ്ങൾ വല്യങ്ങാടിയിലെത്തിക്കുന്ന റേഷൻ കടക്കാരെ കുറിച്ച് ഇടനിലക്കാർ തുറന്ന് സമ്മതിക്കുന്നു.
വിലകുറഞ്ഞ അരി വാങ്ങാനെന്ന വ്യാജേനയാണ് ആദ്യം ഞങ്ങൾ അരിക്കടയിലെത്തിയത്,ചാക്ക് കണക്കിന് റേഷനരി കൂട്ടിവെച്ചിരിക്കുന്നു.പുറത്തറിയാതിരിക്കാൻ ചാക്ക് പുറംതിരിച്ച് വീണ്ടും പാക്കിങ് നടത്തും.അരിയുടെ ഗുണം കുറവാണെന്നും വീട്ടാവശ്യങ്ങൾക്ക് കൊള്ളില്ലെന്നും കച്ചവടക്കാർ സമ്മതിക്കുന്നു.
ബ്രാൻഡില്ലാത്ത അരിയാണെന്നും കൂട്ടിചേർത്തു. ഈ അരി എന്തിന് കൊള്ളുമെന്നന്വേഷിച്ചപ്പോൾ പുട്ടിനും പലഹരാത്തിനുമൊക്കെ പൊടിച്ച് മാവാക്കി ഉപയോഗിയ്ക്കാമെന്നും പറഞ്ഞ് തന്നു.
കടയിലേക്ക് അരിയെത്തിച്ച ഒാട്ടോഡ്രൈവറെ പിന്തുടർന്ന് അന്വേഷിച്ചപ്പോൾ ഗുണമേന്മയില്ലാത്ത റേഷനരി ഉപയോഗിക്കാൻ ആളില്ലാത്തതിനാൽ മറിച്ച് വിൽക്കുകയാണെന്ന് വിശദീകരണം
പച്ചരിയും ഗോതമ്പും ഉൾപ്പെടെ റേഷൻ ധാന്യങ്ങൾ ഇവിടെയെത്തുന്നുണ്ട്, കേന്ദ്രം അരിയും മറ്റ് ധാന്യങ്ങളും വെട്ടിക്കുറച്ചെന്ന് പരാതി ഉയരുമ്പോഴാണ് ഉള്ളവിഹിതം മറിച്ച് വിൽക്കുന്നത്.