സിപിഎമ്മും ബിജെപിയും അക്രമവും െകാലപാതകവും നടത്തി കേരളത്തെ കലാപഭൂമിയാക്കുകയാെണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം, ബിജെപി അക്രമത്തിനെതിരേ ഏകദിന ഉപവാസം നടത്തുകയായിരുന്നു അദ്ദേഹം. ഭരണസിരകേന്ദ്രത്തെിന്റെ മൂക്കിനു താഴെ അക്രമം അരങ്ങേറുേമ്പാൾ മുഖ്യമന്ത്രി പിണറായി വിജയൻ കാഴ്ചക്കാരനായി നിൽക്കുന്നു.
കലാപം നടക്കുേമ്പാൾ പിണറായി വീണ വായിക്കുകയാണ്. കേരള ചരിത്രത്തിലെ ദുർബലനായ മുഖ്യമന്ത്രിയെന്ന വിശേഷണമാവും പിണറായിക്കു ലഭിക്കാൻ പോവുക. പൊലീസിനെ സിപിഎം വന്ധ്യംകരിച്ചിരിക്കുന്നു. ഉൗരിപ്പിടിച്ച വാളിനിടയിലൂടെ പോെയന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രിക്ക് അക്രമം അടിച്ചമർത്താനാവുന്നില്ല.
മെഡിക്കൽ കോഴ വിവാദം മറച്ചുവയ്ക്കാൻ ബിജെപിയും ഭരണപരാജയം മറയാക്കാൻ സിപിഎമ്മും ശ്രമിക്കുന്ന നാടകത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ അക്രമ സംഭവങ്ങൾ. ഇരുകൂട്ടരും നാട് കുട്ടിച്ചോറാക്കും. ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളെയും ഇവർ വളർത്തി വലുതാക്കുകയാണ്. രാത്രി 12 ന് ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആർഎസ്എസും സിപിഎമ്മും ആളുകളെ കൊല്ലാൻ പരിശീലനം നടത്തുകയാണ്. ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ ഒരു മണിക്കൂറിനകം അക്രമം അവസാനിപ്പിക്കാൻ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.