കേരളത്തിന്റെ ആഭ്യന്തരനില ഭദ്രമാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വ്യാജമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനുശേഷം കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. കേരളത്തില്‍ തുടര്‍ച്ചയായി ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിലും ക്രമസമാധാനനില തകരുന്നതിലുമുള്ള കേന്ദ്ര സര്‍ക്കാരിനുള്ള ആശങ്കയാണു രാജ്‌നാഥ് സിങ് രേഖപ്പെടുത്തിയതെന്നും കുമ്മനം മാധ്യമങ്ങളോടു പറഞ്ഞു.
ഇക്കാര്യം രാജ്‌നാഥ് സിങ് തന്റെ ട്വീറ്റില്‍ കൂടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിലെ ക്രമസമാധാന നിലയില്‍ മതിപ്പുപ്രകടിപ്പിച്ചു എന്ന തരത്തില്‍ മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നതു ദൗര്‍ഭാഗ്യകരമാണ്. ഇതില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിട്ടുനില്‍ക്കണം. ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതു ബിജെപിക്കാരാണ് എന്നാണു സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്. പിന്നീടു വാര്‍ത്താസമ്മേളനം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പറഞ്ഞതു പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ്.
സ്ഥിരം ശൈലിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണു സിപിഎം ശ്രമിക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തില്‍ ഭരണകക്ഷിതന്നെ പ്രതിപക്ഷ പര്‍ട്ടികളെ ഇല്ലാതാക്കാന്‍ നേതൃത്വം നല്‍കുന്ന സ്ഥിതി വിശേഷമാണു കേരളത്തിലുള്ളത്. ഇതില്‍നിന്ന് ഭരണകക്ഷി വിട്ടുനില്‍ക്കണം. സിപിഎമ്മിന്റെ വ്യാജ പ്രചരണങ്ങളില്‍ ജനങ്ങളും പാർട്ടി പ്രവര്‍ത്തകരും വഞ്ചിതരാവരുതെന്നും കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോടു പറഞ്ഞു.