തൃശൂർ പാവറട്ടിയിലെ വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവിൽ വാടാനപ്പള്ളി പൊലീസ് അന്വേ·ഷിക്കുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. പൊലിസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച വിനായകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ മർദനമേറ്റതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. പൊലീസ് മർദനത്തിൽ മനംനൊന്താണ് മരണമെന്ന് ബന്ധുക്കളടക്കം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പാവറട്ടി സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. കസ്റ്റഡിയിൽ മർദനമുണ്ടായോയെന്ന് അന്വേഷിക്കാനാണ് ഡി.ജി.പിയുടെ നിർദേശം.
Advertisement