ബി.ജെ.പി ഓഫീസിനുനേരെയുണ്ടായ ആക്രമണത്തിന്‍റെ ലക്ഷ്യം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആയിരുന്നെന്ന് ദേശീയനേതൃത്വം ആരോപിച്ചു. ആക്രമണത്തില്‍ നിന്ന് കുമ്മനം രക്ഷപ്പെട്ടത് ആശ്വാസകരമാണെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ പറഞ്ഞു.
അധികാരത്തിലെത്തിയശേഷം സി.പി.എം നേതൃത്വം, ബി.ജെ.പി , ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയാണെന്നും വിനയ് സഹസ്രബുദ്ധെ ഡല്‍ഹിയില്‍ പറഞ്ഞു.