E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ബിജെപി ഓഫിസ് ആക്രമണം: സിപിഎം കൗണ്‍സിലര്‍ അടക്കം നാലുപേര്‍ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സി.പി.എം കൗണ്‍സിലര്‍ ഐ.പി ബിനു അടക്കം നാലുപേര്‍ അറസ്റ്റില്‍. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി  പ്രതിന്‍ സാജ് കൃഷ്ണ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജറിന്‍, സുകേഷ് എന്നിവരാണ് അറസ്റ്റിലായത്. കേരള യൂണിവേഴ്സിറ്റി സിറ്റുഡന്‍റ് സെന്‍ററിനു സമീപത്തുനിന്നാണ്  കസ്റ്റഡിയിലെടുത്തത്. ബി.ജെ.പി ഒാഫിസില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനും രണ്ടുകേസ് വീതം നാലുപേര്‍ക്കുമെതിരെ എടുത്തു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അതേസമയം, ബിജെപി ഓഫിസ് ആക്രമണം നടത്തിയ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ സി.പി.എം നടപടി. നഗരസഭ കൗണ്‍സിലര്‍ ഐ.പി. ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണ തുടങ്ങിയവരെ  പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്. ഐ.പി ബിനുവിന്‍റെ വീടിനുനേരെയുണ്ടായ ആക്രമണത്തിന്‍റെ തുടര്‍ച്ചയാണ് ബി.ജെ.പി ഒാഫിസിനുനേരെയുണ്ടായതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

ആര്‍.എസ്.എസ് സൃഷ്ടിച്ച പ്രകോപനത്തില്‍ ചിലര്‍പെട്ടുപോയി. പാര്‍ട്ടി ഒാഫിസുകള്‍ക്കുനേരെ ആക്രമണം പാടില്ലെന്നതാണ് പാര്‍ട്ടി നിലപാട് . ജില്ലയ്ക്ക് പുറത്തുള്ള ആര്‍.എസ്.എസുകാര്‍ ക്യാംപ് ചെയ്ത് തലസ്ഥാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :