ആലപ്പുഴയില്‍ നോക്കുകൂലിയുടെ പേരില്‍ വീട്ടില്‍കയറി സഹോദരങ്ങള മര്‍ദിച്ചത് തെറ്റായിപ്പോയെന്ന് സിെഎടിയു. ഈടാക്കിയ തുക തിരിച്ചുനല്‍കുമെന്നും വീട്ടുകാരുടെ ഭാഗത്താണ് ശരിയെന്നും ചുമട്ടുതൊഴിലാളി യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കോശി അലക്സ് പറഞ്ഞു. നോക്കുകൂലിക്കെതിരെ ജില്ലയിലാകെ ശക്തമായ വികാരം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സി.ഐ.ടി.യു.വിന്റെ മലക്കംമറച്ചില്‍.
ഒടുവില്‍ നോക്കുകൂലി നല്‍കാഞ്ഞതിനാല്‍ കണിയാകുളത്ത് വീട്ടില്‍കയറി സഹോദരങ്ങളെ മര്‍ദിച്ചത് തെറ്റായിപ്പോയെന്ന് സി.ഐ.ടി.യു സമ്മതിച്ചു. ഇത് ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും ചുമട്ടുതൊഴിലാളി യൂണിയൻ നേതാവ് ഉറപ്പുനല്‍കി
വീട്ടുകാരുടെ ഭാഗത്താണു ശരിയെന്നും അവരെ നേരിൽ കണ്ടു ചർച്ച നടത്തുമെന്നും സമ്മർദത്തിനു വഴങ്ങിയാണു കൂലി കൊടുത്തതെങ്കിൽ തിരികെ കൊടുപ്പിക്കുമെന്നും കോശി അലക്സ് അറിയിച്ചു. നോക്കുകൂലി ആവശ്യപ്പെടുകയോ, അന്യായമായി ഇടപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അംഗങ്ങളുടെ പേരിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കും.
കഴിഞ്ഞ ദിവസംവരെ തൊഴിലാളികളെ ന്യായികരിച്ചിരുന്ന സിഐടിയു നിലപാട് മാറ്റിയെങ്കിലും നോക്കുകൂലി തൊഴിലാളികളുടെ ന്യായമായ അവകാശമാണെന്ന വാദത്തില്‍ എഐടിയുസി ഉറച്ചുനില്‍ക്കുകയാണ്.