ദേശീയപാത അറുപത്തിയാറിലെ കുഴികൾ ഉത്തര മലബാറിലെ യാത്രാദുരിതം ഇരട്ടിയാക്കുന്നു. പത്ത് മുതൽ ഇരുപത് സെന്റിമീറ്റർ വരെ ആഴമുള്ള കുഴികളാണ് കാസർകോട്. മഞ്ചേശ്വരം പാതയിലുള്ളത്.
നഗരത്തിൽ നിന്ന് അൽപം മാറി ആദ്യകുഴി. പതിനാറ് സെന്റിമീറ്റർ ആഴമുണ്ട്. കുറച്ച് കൂടി മുന്നോട്ട് പോയപ്പൾ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന് സമീപം അടുത്തടുത്തായി രണ്ടു കുഴികൾ ആഴം പന്ത്രണ്ട് സെന്റീമീറ്റർ. മൊഗ്രാലിൽ കണ്ട കുഴിക്കും സമാനമായ താഴ്ചയുണ്ട്. മഞ്ചേശ്വരത്തെ കുഴി ശരിക്കും ഞെട്ടിച്ചു. ആഴം പതിനെട്ട് സെന്റീമീറ്റർ.
മഞ്ചേശ്വരം ചെക്പോസ്റ്റിന് സമീപം ഒരു കിലോമീറ്റോളം റോഡിന്റെ ഒരു വശം പൂർണമായി തകർന്ന് കിടക്കുന്നു. കുഴിയിൽച്ചാടാതെ വൺവേ തെറ്റിച്ചാണ് വാഹനങ്ങൾ പായുന്നത്. ദേശീയപാതയിൽ പലയിടത്തും ടാറ് ചെയ്തതിന്റെ ഒരുപാളി ഇളകി മാറിയിട്ടുണ്ട്.