മൂന്നാറിൽ നട്ടുകാർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുരത്തിയ കാട്ടാന ചരിഞ്ഞു. മസ്തകത്തിൽ മർദ്ദനമേറ്റതാണ് മരണകാരണ മെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് മണ്ണുമാന്തിയന്ത്രവും ഡ്രൈവറേയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കണ്ണന്‍ ദേവന്‍ കമ്പനിയുടെ ചെണ്ടുവാര എസ്റ്റേറ്റിൽ തിങ്കളാഴ്ച ഒൻപത് മണിക്കാണ് ഒറ്റയാൻ എത്തിയത്.ഫാക്ടറിയുടെ കവാടംതകര്‍ത്ത് അകത്തുകയറിയ കാട്ടാന തൊഴിലാളികളെ വിരട്ടിയോടിച്ചു. ഒന്നര മണിക്കൂറിലേറെ ഫാക്ടറിക്ക് മുന്നിൽ കാട്ടാന നിലയുറപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിവരമറിയിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. ഇതോടെ ആനയെ തുരത്താൻ തൊഴിലാളികൾ മണ്ണുമാന്തി യന്ത്രം രംഗത്തിറക്കി. ഫാക്ടറിയിൽ നിന്ന് ഓടിയിറങ്ങയ കാട്ടാന സമീപത്തെ മരത്തിന് ചുവട്ടിൽ നിലയുറപ്പിച്ചു. ഇതോടെയാണ് മണ്ണുമാന്തിയന്ത്രത്തിന്റെ മുൻവശം കൊണ്ട് മർദ്ദിച്ചത്.
ഇതോടെ മടങ്ങിപ്പോയ കാട്ടാനയുുടെ ജഡം ഇന്ന് രാവിലെയാണ് പ്രദേശത്ത് കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോയോഗസ്ഥരെത്തി പോസ്റ്റ്മോർട്ടം നടത്തി. ഇതിലാണ് മസ്തകത്തിൽ അടിയേറ്റതായി കണ്ടെത്തിയത്. ഇതോടെ മണ്ണുണുമാന്തിയന്ത്രവും ഓടിച്ച ഡ്രൈവറെെയും കസ്റ്റ്ഡിയിലെടുത്തു. മൂന്ന് ദിവസത്തിലേറെയായി കാട്ടാന പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. വനംംവകുപ്പ് ഉദ്യോഗസ്ഥരുുടെ വീഴ്ചചയാണ് അനിഷ്ട സംഭവങ്ങൾക്ക് ഇടയാക്കിയെതെന്നാണ് ആരോപണം .