ബിഡിജെഎസിനു മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടില്ലെന്ന് എം.എം ഹസൻ.ബിഡിജെഎസ് എൻഡിഎ വിട്ടുവന്നാൽ യുഡിഎഫിൽ എടുക്കുന്ന കാര്യം ആലോചിക്കുമെന്നും എം.എം ഹസൻ പറഞ്ഞു. ബിജെപിയുടെ കേരള ഘടകം അഴിമതിയിൽ മുങ്ങുമ്പോൾ നാറുന്നതു നരേന്ദ്ര മോദിയാണെന്നും മുന്നണിയിൽനിന്നു ബിഡിജെഎസ് പുറത്തുവരുന്നതാണു നല്ലതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ യുഡിഎഫ് പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
ലോകം മുഴുവൻ കീഴടക്കി മോദി ജൈത്രയാത്ര തുടരുകയും ചടുലമായ പ്രവർത്തനശൈലിയുമായി അമിത് ഷാ മുന്നേറുകയും ചെയ്യുമ്പോൾ കേരളത്തിലെ ബിജെപിക്ക് ഇതിന്റെ ഒരംശം പോലുമില്ലെന്നും പങ്കിടലിലെ തർക്കമാവാം കോഴ വിവാദം പുറത്താവാൻ കാരണമെന്നും വെളളാപ്പളളി പറഞ്ഞിരുന്നു.
തമ്മിൽത്തല്ലി ചാവുന്ന പുരാണകഥയിലെ കഥാപാത്രങ്ങളാണു ബിജെപിയുടെ കേരളത്തിലെ ചില നേതാക്കൾ. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ രണ്ടു മുന്നണികളേ ഉള്ളൂ. എൻഡിഎയിൽ ബിജെപി മറ്റു ഘടകകക്ഷികളെ അംഗീകരിച്ചിട്ടുള്ളതായി കരുതുന്നില്ലെന്നും വെളളാപ്പളളി പറഞ്ഞിരുന്നു.