എം.വിന്‍സന്റിനെതിരായ നടപടി ആലോചിച്ചെടുത്തതാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍. നടപടിക്ക് മുമ്പ് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും സംസാരിച്ചെന്നും ഹസന്‍ കെപിസിസി യോഗത്തിൽ പറഞ്ഞു.
എം.വിന്‍സന്റിന്റെ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് കെപിസിസിയില്‍ വിമര്‍ശനം ഉയർന്ന സാഹചര്യത്തിലായിരുന്നു വിശദീകരണം. വിന്‍സന്റിനുവേണ്ടി മുന്‍കൈ എടുക്കുമെന്ന് കരുതിയ ആരെയും കണ്ടില്ലെന്ന് വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ പറഞ്ഞു. എം.വിന്‍സന്റിനെതിരെ നടപടിയെടുത്തതില്‍ ഉമ്മന്‍ ചാണ്ടിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.
പ്രശ്നത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്ന് ബിന്ദു കൃഷ്ണ അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി നേതൃയോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല.