E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ശക്തമായ മുന്നറിയിപ്പുമായി അമിത്ഷാ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെ‍ഡിക്കല്‍ കോളജ് കോഴ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം പരിശോധിക്കുന്നു. അന്വേഷണ കമ്മിഷന്‍ അംഗങ്ങളെ ഡല്‍ഹിക്ക് വിളിപ്പിച്ച് വിശദീകരണം തേടും. കേരളത്തിന്‍റെ സംഘടനാചുമതലയുള്ള നേതാക്കള്‍ക്കും ദേശീയനേതൃത്വത്തിന്‍റെ രൂക്ഷവിമര്‍ശനം. കഴിഞ്ഞ പത്തുവര്‍ഷത്തെ സാമ്പത്തികകാര്യങ്ങള്‍ പരിശോധിക്കാന്‍ ദേശീയഅധ്യക്ഷന്‍ അമിത്ഷാ നിര്‍ദേശം നല്‍കി. 

ദേശീയനേതൃത്വത്തെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ കോഴ വിവാദത്തില്‍ ഇഴകീറിയുള്ള പരിശോധനയ്ക്കാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തയാറെടുക്കുന്നത്. വിവാദത്തിന് പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് നേതൃത്വത്തിന്‍റെ പ്രാഥമികനിഗമനം. കെ.പി ശ്രീശന്‍ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് നേതൃത്വം പരിശോധിച്ചുവരികയാണ്. അന്വേഷണ കമ്മിഷന്‍ അംഗങ്ങളെ ഡല്‍ഹിക്ക് വിളിപ്പിച്ചശേഷം കൂടുതല്‍ വിശദീകരണം തേടും. വിഭാഗീയത ഇല്ലാതാക്കാനുള്ള ഒരു നീക്കവും സംഘടനാചുമതലവഹിച്ചിരുന്ന നേതാക്കള്‍ നടത്തിയില്ലെന്ന് അമിത്ഷാ വിമര്‍ശിച്ചു. കേരളാ വിഷയങ്ങള്‍ വിലയിരുത്താന്‍ രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് അമിത്ഷായുടെ പരാമര്‍ശം. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. സ്വാഭാവശുദ്ധിയില്ലാത്ത നേതാക്കളെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്നും അമിത്ഷാ വ്യക്തമാക്കി. ഒ രാജഗോപാല്‍ , പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളില്‍ നിന്ന് വിശദീകരണം തേടും. മുതിര്‍ന്ന നേതാക്കള്‍‍ കേരളത്തിലെ സാഹചര്യങ്ങള്‍ കേന്ദ്രനേതൃത്വത്തെ വേണ്ടവിധം അറിയിച്ചില്ലെന്നും അമിത്്ഷാ വിലയിരുത്തി. കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ച സംസ്ഥാന നേതാക്കള്‍ക്ക് ഇതുവരെയും അമിത്ഷാ സമയം നല്‍കിയിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :