ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ മുൻ ചെയർമാനുമായ പ്രഫ. യു.ആർ. റാവു ബംഗളൂരുവില്‍ അന്തരിച്ചു. ചാന്ദ്രയാന്‍, മംഗള്‍യാന്‍ ദൗദ്യങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച റാവു നിലവില്‍ തിരുവനന്തപുരം ഐഐഎസ്ടിയുടെയും അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറി ഗവേണിങ് കൗൺസിലിന്റെയും അധ്യക്ഷനാണ്. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. എണ്‍പത്തിയഞ്ചാം വയസിലാണ് അന്ത്യം.
ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട മുതൽ ഇരുപതോളം ഉപഗ്രഹങ്ങളുടെ വികസനത്തിനു ചുക്കാൻ പിടിച്ച ഉഡുപ്പി രാമചന്ദ്ര റാവുവിനെ രാജ്യം പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ബഹിരാകാശ വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. വാർത്താവിനിമയ രംഗത്തും റിമോട്ട് സെൻസിങ്ങിലൂടെ പ്രകൃതിവിഭവങ്ങൾ കണ്ടെത്തുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കാനായി. വാഷിങ്ടണിലെസാറ്റലൈറ്റ് ഹാൾ ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ട ആദ്യ ഇന്ത്യക്കാരനാണ്.