മലപ്പുറം ജില്ലയിലെ പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് കലക്ടറേറ്റിലേക്ക ്കടക്കാന്‍ ശ്രമിച്ച നൂറോളം പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസിനുനേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസ് തിരികെ ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അരമണിക്കൂറോളം സംഘര്‍ഷാവസ്ഥ നീണ്ടുനിന്നു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ടി.പി.ഹാരിസ്, സെക്രട്ടറി ഷബീര്‍ മുതുപറമ്പ് അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കൊണ്ടോട്ടി, മലപ്പുറം സി.ഐമാര്‍ക്കും പരുക്കേറ്റു. തുടര്‍ന്ന് എംഎൽഎമാരായ ടി.വി.ഇബ്രാഹിം, പി.ഉബൈദുളള, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെഎൻഎ ഖാദര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി സംസാരിച്ചശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
Advertisement