സ്ത്രീപീഡന വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതായി മഹിളാകോൺഗ്രസ് നേതാക്കൾ. ഇത് സംബന്ധിച്ച് മഹിളാകോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു. ഇക്കാര്യം ഹൈക്കമാന്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മഹിളാകോൺഗ്രസ് വ്യക്തമാക്കി.നാളത്തെ കെപിസിസി യോഗത്തിലും ഉന്നയിക്കും. എം.വിന്‍സെന്‍റ് എം.എല്‍.എയുടെ കേസിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ എം വിൻസന്‍റ് എംഎൽഎ രാജി വയ്ക്കണണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും കൊല്ലം ഡിസിസി പ്രസിഡന്‍റുമായ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ പിന്നീട് ഈ അഭിപ്രായത്തിൽ നിന്ന് ഇവർ പിന്നാക്കം പോയി.
എം.വിൻസന്റ് എം.എൽ.എയ്ക്ക് അനുകൂലമായ വികാരം കോൺഗ്രസിൽ ഉരുത്തിരിയുന്ന സാഹചര്യത്തിലാണ് മഹിളാകോൺഗ്രസ് നേതാക്കളുടെ നീക്കം. വിൻസന്റിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയതിൽ പ്രതിഷേധവുമായി കെ.മുരളീധരൻ അടക്കമുളളവർ രംഗത്തെത്തിയിരുന്നു. സാധാരണപൗരന് കിട്ടണ്ട നീതിപോലും എം.വിൻസന്റിന് കിട്ടിയില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചിരുന്നു.