മെഡിക്കല്‍ കോഴ വിവാദത്തിൽ ഒരു ബിജെപി നേതാവിനെതിരെയും പരാതിപ്പെട്ടിട്ടില്ലെന്ന് ആര്‍. ഷാജി. പണം നല്‍കിയത് സതീഷ് നായര്‍ക്കാണ്, കെപി ശ്രീശന് മൊഴി നല്‍കിയിട്ടുണ്ടെന്നും സതീഷ് നായര്‍ വഴിയാണ് ആര്‍ എസ്. വിനോദിനെ പരിചയപ്പെട്ടതെന്നും ആര്‍. ഷാജി പറഞ്ഞു. തിരുവനന്തപുരത്ത് വിജിലന്‍സ് എസ്.പി കെ.ജയകുമാര്‍ മുമ്പാകെയാണ് മൊഴി നൽകിയത്. ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്.വിനോദ് മുഖേന 5.60 കോടി രൂപ കോഴ നല്‍കിയെന്നാണ് പരാതി.
Advertisement