കോഴിക്കോട്ടെ ബിജെപി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് വ്യാജരസീത് അച്ചടിച്ച് പണം പിരിച്ചതായി അറിയില്ലെന്ന് മുൻസംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ. സാമ്പത്തികകാര്യ സമിതിയുടെ കൺവീനർ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനായിരുന്നു. ഈ പ്രശ്നത്തിൽ തന്നോട് കേന്ദ്രനേതൃത്വം വിശദീകരണം തേടുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും മുരളീധരൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ധനശേഖരണവേളയിൽ വ്യാജ രസീത് അച്ചടിച്ച് ചിലർ പണംതട്ടിയെന്ന് ആരോപണം സംസ്ഥാനനേതൃത്വം അന്വേഷിച്ചിരുന്നു. സാമ്പത്തികാര്യങ്ങളുടെ ചുമതല താൻമാത്രമാണന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടായതായും വി, മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളജ് കോഴ ആരോപണത്തിൽ പാർട്ടി റിപ്പോർട്ട് ചോർന്നതിനെക്കുറിച്ചും മുരളീധരൻ നിലപാട് വ്യക്തമാക്കി.