എം.വിന്‍സന്റിനെതിരായ ആരോപണം അവിശ്വസനീയമെന്നു പരാതിക്കാരിയുടെ സഹോദരി. പരാതിക്കാരി മാനസികസമ്മര്‍ദത്തിന് ചികില്‍സ തേടിയിരുന്നു. പരാതി രാഷ്ട്രീയപ്രേരിതമെന്ന് വിശ്വസിക്കുന്നുതായും സഹോദരി പറഞ്ഞു.
ഇതിനിടെ എം.വിന്‍സന്റ് എംഎൽഎയുടെ അറസ്റ്റിനുപിന്നില്‍ ഗൂഢാലോചനയെന്ന് ഭാര്യ ശുഭ ആരോപിച്ചു. ഒരു എംഎല്‍എയ്ക്കും സിപിഎം പ്രാദേശികനേതാക്കള്‍ക്കും ഇതിൽ പങ്കുണ്ട്. ഗൂഢാലോചനയെക്കുറിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. പരാതിക്കാരി വിന്‍സന്റിന്റേയും തന്റെയും ഫോണുകളില്‍ വിളിച്ചിരുന്നു. കുടുംബപ്രശ്നം കാരണം ആത്മഹത്യചെയ്യുമെന്നും പറഞ്ഞു. വിന്‍സന്റിനൊപ്പം ഉറച്ചുനില്‍ക്കുന്നു. സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും എം.വിന്‍സന്റിന്റെ ഭാര്യ ശുഭ മനോരമന്യൂസിനോട് പറഞ്ഞു.
എം.വിന്‍സന്റ് എംഎല്‍എയെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്റ് എംഎം.ഹസൻ പറഞ്ഞു. സ്ത്രീപീഡന ആരോപണത്തില്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് നടപടി. കോടതി കുറ്റവിമുക്തനാക്കും വരെ നടപടി നിലനില്‍ക്കും. എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. പാര്‍ട്ടി അംഗത്വവും തുടരും. വിന്‍സന്റിന്റെ അറസ്റ്റ് ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ്. സ്ത്രീയുടെ പരാതിക്കൊപ്പം ഗൂഢാലോചനയും അന്വേഷിക്കണമെന്നും ഹസൻ മാധ്യമങ്ങളോടു പറഞ്ഞു.