ഐഎസ്എൽ നാലാം സീസണിലേക്ക് കേരളാ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്ന അനസ് എടത്തൊടികയെ ഐഎസ്എല്ലിലെ നവാഗതരായ ജംഷഡ്പുർ എഫ്സി സ്വന്തമാക്കി. മുംബൈയിൽ നടന്ന ഐഎസ്എൽ പ്ലെയർ ഡ്രാഫ്റ്റിലാണ് ആദ്യ വിളിക്ക് അവസരം ലഭിച്ച ജംഷ്ഡ്പുർ എഫ്സി അനസിനെ സ്വന്തമാക്കിയത്. 1 കോടി 10 ലക്ഷം രൂപയായിരുന്നു അനസിന്റെ വില. തുടർന്ന് ആദ്യ വിളിയിൽ റിനോ ആന്റോയെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ് അനസിന്റെ നഷ്ടം പകുതി കുറച്ചു. 63 ലക്ഷം രൂപയ്ക്കാണ് റിനോ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.
അനസിനൊപ്പം അതേ മൂല്യമുണ്ടായിരുന്ന യുവതാരം യൂജിങ്സൻ ലിങ്ദോയെ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത സ്വന്തമാക്കി. ലിങ്ദോയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സും രംഗത്തുണ്ടായിരുന്നെങ്കിലും അന്തിമഫലം കൊൽക്കത്തയ്ക്ക് അനുകൂലമായി.
മുംബൈ മലയാളി ഉമേഷ് പേരാമ്പ്ര സഹിതം 13 മലയാളികൾ ഉൾപ്പെടെ 205 ഇന്ത്യൻ താരങ്ങളാണ് ഡ്രാഫ്റ്റിനുള്ളത്. പ്ലെയർ ഡ്രാഫ്റ്റിൽനിന്ന് 134 കളിക്കാർക്കേ ഐഎസ്എൽ നാലാം സീസണിലേക്കു പ്രവേശനമുള്ളൂ. ബാക്കി 71 പേർക്ക് തിളക്കം മങ്ങിക്കൊണ്ടിരിക്കുന്ന ഐലീഗ് ക്ലബുകളിൽ അവസരം തേടാം. അതുമല്ലെങ്കിൽ ജില്ലാ, സംസ്ഥാന ചാംപ്യൻഷിപ്പുകൾ കളിച്ചു സന്തോഷ് ട്രോഫി ടീമിലേക്കുള്ള വിളിക്കു കാതോർക്കാം.
ടീമുകളും അവർ സ്വന്തമാക്കിയ താരങ്ങളും (ഇതുവരെ)
കേരളാ ബ്ലാസ്റ്റേഴ്സ്
1. റിനോ ആന്റോ 2. ലാൽ റ്വാതാരാ
ജംഷഡ്പുർ എഫ്സി
1. അനസ് എടത്തൊടിക (1.10 കോടി) 2. സുബ്രതാ പോൾ (87 ലക്ഷം) 3. മെഹ്താബ് ഹുസൈൻ 4. സൗവിക് ചക്രബർത്തി
ഡൽഹി ഡൈനാമോസ്
1. ആൽബിനോ ഗോമസ് 2. പ്രീതം കോട്ടാൽ 3. ലാലിയൻസ്വാല ചാങ്തെ 4. സേനാ റാൾട്ടെ
എഫ്സി പുണെ സിറ്റി
1. ആദിൽ ഖാൻ 2. കീൻ ലൂയിസ്
എഫ്സി ഗോവ
1. നാരായൺ ദാസ് 2. പ്രണോയ് ഹാൽദെർ
മുംബൈ സിറ്റി എഫ്സി
1. ബൽവന്ത് സിങ് 2. അരിന്ദം ഭട്ടാചാര്യ
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
1. ഹാളിചരൺ നർസാരി 2. നിർമൽ ഛേത്രി
ബെംഗളൂരു എഫ്സി
1. ലാൽത്വാംവിയ റാൾട്ടെ 2. രാഹുൽ ഭേക്കെ
ചെന്നൈയിൻ എഫ്സി
1. തോയി സിങ്