താന്‍ രാഷ്ട്രീയ പകപോക്കലിന്‍റെ ഇരയെന്ന് കോവളം എംഎൽഎ എം. വിൻസെന്റ്. മുഖ്യമന്ത്രിയുടെ ഒാഫിസില്‍ നിന്നുള്ള സമ്മര്‍ദമാണ് അറസ്റ്റിനു കാരണമെന്ന് വിൻസെന്‍റ് പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താൻ. വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസിൽ ആ പെൺകുട്ടിയുടെ മൊഴിയുണ്ടായിരുന്നിട്ടും ഇതുവരെയും സിപിഎമ്മിന്റെ കൗൺസിലറെ അറസ്റ്റുചെയ്യാത്ത പൊലീസിന്റെ ഇവിടുത്തെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിന്റെ ശക്തമായ സമ്മർദ്ദമാണ് ഇതിനുപിന്നിലെന്നതിന് സംശയമില്ല. എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം ഇന്നുമുതൽ ആരംഭിക്കുകയാണ് എംഎൽഎസ്ഥാനം രാജിവയ്ക്കില്ലെന്നും എം വിൻസെന്റ് പറഞ്ഞു.
Advertisement