മെഡിക്കല്‍ കോഴ ആരോപണത്തില്‍ എം.ടി. രമേശിന് ഒരു പങ്കുമില്ലെന്ന് ബി.െജ.പി നേതൃത്വം. പാര്‍ട്ടിയിലെ ഒരു വ്യക്തി ചെയ്ത ക്രിമിനല്‍ കുറ്റമാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിനെ പുറത്താക്കിയത് ശരിവച്ച സംസ്ഥാന സമിതി എ.കെ. നസീറിനെതിരെ നടപടിക്ക് കേന്ദ്ര നേതൃത്വത്തോട് ശുപാര്‍ശ ചെയ്തു.
ബി.ജെ.പിക്കെതിരായ പ്രചാരണം ചെയ്യാത്ത കുറ്റത്തിനാണ്. പാര്‍ട്ടി കുറ്റം ചെയ്യുന്നതും വ്യക്തി ചെയ്യുന്നതും രണ്ടാണ്. ക്രിമിനല്‍കുറ്റം ചെയ്ത ആര്‍.എസ്. വിനോദിനെ പുറത്താക്കിയത് സംസ്ഥാന സമിതി ശരിവെച്ചു. എന്നാല്‍ എം.ടി. രമേശിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാടെ തള്ളി.
പൊലീസിന്‍റെ ഏത് അന്വേഷണവുമായും ബി.ജെ.പി സഹകരിക്കും. ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് എം.ടി രമേശ് സംസ്ഥാനസമിതിയിൽ പറഞ്ഞു. രമേശിനെതിരെ വ്യാജരേഖ ചമച്ചുവെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സജീവനും യോഗത്തില്‍ ആരോപിച്ചു. പാർട്ടി തീരുമാനത്തിൽ തൃപ്തനാണെന്ന് എം.ടി രമേശ‌് പറഞ്ഞു.
ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടി തീരുമാനങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് കുമ്മനം രാജശേഖരന്‍ വിട്ടുനിന്നു.