മെഡിക്കല്‍കോഴ ആരോപണം എൻ.െഎ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി മുഖപത്രം ജന്മഭൂമി. കോഴപ്പണം പറ്റിയവരെയും ഇത് സംബന്ധിച്ച അന്വേഷ റിപ്പോര്‍ട്ട് ചോര്‍ത്തിയവരെയും കണ്ടെത്തണം. നേതാക്കളുടെ സൗന്ദര്യം കൊണ്ടല്ല കേരളത്തിൽ പാര്‍ട്ടി ശക്തിപ്പെട്ടതെന്നും കുലം കുത്തികളെ കരുതിയിരിക്കണമെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നു.
കോഴ വാങ്ങിയവർക്കും അന്വേഷണ റിപ്പോർട്ട് ചോർത്തിയവർക്കുമെതിരെ കടുത്തവിമർശനമാണ് സംസ്ഥാന കമ്മിറ്റിയംഗം കെ.കുഞ്ഞികണ്ണന്റ ലേഖനത്തിൽ. ബലികൊടുക്കാത്ത ഒരുതത്വ സംഹിത മുറുകപ്പിടിക്കുന്നതുകൊണ്ടാണ് കേരളത്തിൽ പാർട്ടി വളരുന്നത്. അതുകൊണ്ടാണ് അഴിമതി ആരോപണം വന്നയുടൻ അന്വേഷണം പ്രഖ്യാപിച്ചത്്. എന്നാൽ അത് ചോർത്തിയെടുത്ത് ചിലർ കച്ചവടം നടത്തി. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം പോലും ഇല്ലാതാക്കി. പുറത്താക്കപ്പെട്ട വ്യക്തിയുടെ ബാഹ്യസ്വാധീനവും കോഴയു തമ്മിൽ ബന്ധമില്ലെന്ന് വിശ്വസിക്കാനാവില്ലെന്നും ശതകോടിയോളം വിലപറഞ്ഞ് ഒരു ആശുപത്രിയുടെ കച്ചവടം ഉറപ്പിച്ച മുൻ ആരോഗ്യമന്ത്രിയുമായി ഇയാൾക്കുള്ള ഇടപാടെന്ത് അന്വേഷിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. കോഴ കൊടുത്ത് മെഡിക്കൽ കോളജല്ല, ഒരു കോഴിക്കുഞ്ഞിനെപ്പോലും കിട്ടിയെന്ന് ആർക്കും പറയാനാവില്ല. ഡൽഹിയിൽ കോഴ പറ്റിയെന്ന്കേൾക്കുന്ന നായരും നമ്പൂതിരിയും നായാടിയും ബി.ജെ.പിയുമായി പുലബന്ധം പോലുമില്ലാത്താതാണ്. കമ്മീഷനംഗത്തിന്റ വ്യക്തിഗത ഇ മെയിലിനിൽ നിന്നും റിപ്പോർട്ട് ഒരു ഹോട്ടലിന്റ ഇമെയിലിലേക്ക് എന്തിന് അയച്ചു. ആരാണത് ചോർത്തിയത്. ആരായാലും ആ കുലംകുത്തി കുലദ്രോഹിയാണ്. ആ കുലംകുത്തിയെ കരുതിയിരുന്നേ പറ്റു. സർക്കാർ വിജിലൻസ് അന്വേഷണം നിക്ഷ്പക്ഷമാകില്ലന്നും കേരളത്തിന്റ പുറത്തും കോഴയുടെ കണ്ണികളുണ്ടെന്ന് ആരോപണമുള്ളതിനാൽ എൻ.െഎ.എ തന്നെ അന്വേഷിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു.