വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐയുടെ പാരിതോഷികം. 50 ലക്ഷം രൂപ വീതം ടീമിലെ ഒാരോ അംഗത്തിനും നല്‍കും. സപ്പോർട്ടിങ് സ്റ്റാഫിന് 25 ലക്ഷം രൂപ വീതം നൽകും. വരാനിരിക്കുന്ന ഫൈനലിലെ ജയപരാജയം കണക്കിലെടുക്കാതെയാണ് പാരിതോഷികം. ഇംഗ്ലണ്ടിനെതിരെ ലോഡ്സില്‍ നടക്കാനിരിക്കുന്ന ഫൈനലിനു തൊട്ടു മുന്‍പാണ് ബി.സി.സി.ഐയുടെ പ്രഖ്യാപനം. സെമിഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്ര്ടേലിയക്കെതിരെ മികവുറ്റ പ്രകടനം നടത്തിയ ക്യാപ്റ്റന്‍ മിഥാലി രാജിനേയും ടീം അംഗങ്ങളേയും ഇന്നലെ ബി.സി.സി.ഐ അഭിനന്ദിച്ചിരുന്നു.
Advertisement