എം.വിൻസന്റ് എം.എൽ.എ തന്നെ ഉപദ്രവിച്ചെന്ന് പരാതിക്കാരിയായ വീട്ടമ്മ. ഒന്നരവർഷമായി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയിൽ കയറിവന്ന് എം.എൽ.എ കയ്യിൽ കയറിപ്പിടിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭർത്താവിനെ വഞ്ചിച്ചു ജീവിക്കാൻ വയ്യെന്നും വീട്ടമ്മ പറഞ്ഞു.
അതേസമയം, വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍··എ എം.വിന്‍സെന്റ് പൊലീസ് ചോദ്യംചെയ്യുന്നു. എം.എല്‍.എ ഹോസ്റ്റലിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. വിന്‍സന്‍റിനെതിരെ കുടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ അറസ്റ്റിനും സാധ്യതയുണ്ട്. പരാതിക്കാരിയായ വീട്ടമ്മയുമായി എം.വിന്‍സന്റ് മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നെന്ന് കോള്‍ രേഖകള്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യല്‍ പൊലീസ് വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്.
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന എം വിൻസന്റ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭത്തിലേയ്ക്ക്. വിൻസന്റിന്റെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തും.അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും എം വിൻസന്റിനെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.
എം. വിന്‍സന്റിെനതിരായ കേസില്‍ അന്വേഷണം നടക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരപരാധിയാണെന്നാണ് വിന്‍സന്റ് പറഞ്ഞത്. രാഷ്ട്രീയപ്രേരിതമായി അന്വേഷണം പാടില്ലെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.