കോഴിക്കോട് ചെമ്പനോടയിൽ കർഷകനായ ജോയിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങൾക്ക് വില്ലേജ് ഒാഫീസറും തഹസീൽദറും ഉത്തരവാദികളെന്ന് റവന്യൂവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ റിപ്പോർട്ട്. ജോയിയുടെ ഭൂമിയുടെ കരം സ്വീകരിക്കുന്നത് സംബബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിൽ വില്ലേജ് ഒാഫീസർക്കും തഹസീൽദാർക്കും ഗുരുതരമായ വീഴ്ചപറ്റി. അതേസമയം വില്ലേജ് അസിസ്റ്റന്റ് സലീഷ് തോമസ് വീഴ്ചവരുത്തിയതിന് നേരിട്ട് തെളിവുകളില്ലെന്നും റിപ്പോർട്ട് പറയുന്നു.
ചെമ്പനോടയിലെ കർഷകൻജോയി , വില്ലേജ് ഒാഫീസിന് മുന്നിൽ ആത്മഹത്യചെയ്തിട്ട് ഒരുമാസം തികഞ്ഞു.സംഭവസ്ഥലം സന്ദർശിച്ച് റവന്യൂവകുപ്പ് അഡിഷണൽചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറി. ജോയിയുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഭൂരേഖകളിലെ തെറ്റുകൾതിരുത്തുന്നതിലും ഉദ്യോഗസ്ഥർ ജാഗ്രതപാലിച്ചില്ല. കരം സ്വീകരിക്കാൻ തഹസീൽദാർ നിർദ്ദേശം നൽകിയിട്ടും വില്ലേജ് ഒാഫീസർ പി.എ.സണ്ണി അത് അനുസരിച്ചില്ല. ഇത് ഗുരുതരമായ വീഴ്ചയാണ്. ജോയിയെയും കുടുംബത്തിനെയും സമ്മർദ്ദത്തിലാക്കിയത് ഇതാണ്. വില്ലേജ്ഒആഫീസറുടെ ഈനടപടി വില്ലേജ് അസിസ്റ്റന്റും സ്ഥലവാസിയുമായ സലീഷ് തോമസിന്റെ പ്രേരണയാലാവാം. എന്നാൽ ഇതിന് നേരിട്ടുള്ള തെളിവ് ലഭ്യമല്ല. കരംസ്വീകരിക്കുന്നില്ല എന്നപരാതിയുമായി ജോയി തഹസീൽദാറെ സമീപിച്ചെങ്കിലും കോയിലാണ്ടി തഹസീൽദാർ എം.റംല വേണ്ട നടപടികളൊന്നും കൈക്കൊണ്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
ഇവർക്കെതിരെ വകുപ്പുതല നടപടിവേണമെന്നും അഡിഷണൽചീഫ് സെക്രട്ടറി ശുപാർശ ചെയ്തിട്ടുണ്ട്. ജില്ലാകലക്ടറും ലാൻഡ് റവന്യൂ കമ്മീഷണറും തുടർനടപടികളെടുക്കണം. ഭൂരാജാക്കൻമാരെ പോലെ പോലെ റനന്യൂ ഉദ്യോഗസ്ഥർപെരുമാറുന്നതിനെ റിപ്പോർട്ട് നിശിതമായി വിമർശിക്കുന്നുണ്ട്. ഭൂരേഖകൾ തയ്യാറാക്കുന്നത്, ഉടമസ്ഥവകാശ സർട്ടിഫിക്കറ്റ് നൽകുത് എന്നിവ സംബന്ധിച്ച നൂലാമാലകൾ ഒഴിവാക്കണമെന്നും അഡിഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്