സംസ്ഥാനത്തെ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ വിദ്യാർഥികളുടെ വൻ കുറവ്. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ തുടങ്ങിയ ബ്രാഞ്ചുകളിൽ ചേരാൻ കുട്ടികളെത്തുന്നില്ല. പ്രവേശനപരീക്ഷാ കമ്മിഷണറുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
സ്വാശ്രയ എൻജിനീയറിങ് കോളജുകളോട് കുട്ടികൾക്കും രക്ഷിതാക്കൾക്കും താൽപര്യം നഷ്ടപ്പെടുന്നതിന്റെ തെളിവുകളാണ് പുറത്തുവന്ന കണക്കുകൾ. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ തുടങ്ങിയ ജോലിസാധ്യതയുള്ള ബ്രാഞ്ചുകളിൽ പോലും കുട്ടികൾ ചേരുന്നില്ല. സംസ്ഥാനത്തെ 61 സ്വാശ്രയ കോളജുകളുടെ കണക്ക് എടുത്താൽ 27 കോളജുകളിൽ ചില കോഴ്സുകളിൽ ഒറ്റവിദ്യാർഥിപോലും ചേർന്നിട്ടില്ല.
34 കോളജുകളിൽ ഒാരോകുട്ടിമാത്രം ചേർന്ന ബ്രാഞ്ചുകളുമുണ്ട്. സ്വശ്രയ കോളജുകളിലെ താഴുന്ന പഠന നിലവാരം, ലാബുകൾ, ലൈബ്രറി എന്നിവയുടെ അഭാവം എന്നിവയാണ് പ്രധാനകാരണം. കൂടാതെ സാങ്കേതിക സർവകലാശാലയുടെ പരീക്ഷനടത്തിപ്പിലെ അപാകതകളും ഇയർ ഒൗട്ട് സംവിധാനവും കുട്ടികളെ അകറ്റുന്നുണ്ട്.
ജിഷ്ണു പ്രണോയി സംഭവത്തിന് ശേഷം സ്വശ്രയ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിടാൻ മാതാപിതാക്കളും മടിക്കുന്നതായും അധ്യാപകർ പറയുന്നു. സ്വാശ്രയ എൻജിനീയറിങ് മേഖലയിൽ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.
Advertisement