ഉദ്യോഗസ്ഥരില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസിൽ ആത്മഹത്യ ചെയ്ത ജോയിയുടെ ഭാര്യ മോളി. ഉദ്യോഗസ്ഥര്‍ നടപടി എടുത്തെങ്കില്‍ ആത്മഹത്യ ഉണ്ടാകില്ലായിരുന്നു. കുടുംബപ്രശ്നം പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും മോളി പ്രതികരിച്ചു.
ആത്മഹത്യയിൽ ഉദ്യോഗസ്ഥൻ നേരിട്ട് ഉത്തരവാദിയെന്നതിന് തെളിവില്ലെന്ന് റവന്യൂ അഡീ·ഷണൽ സെക്രട്ടറിയുടെ റിപ്പോർട്ടിനോടു പ്രതികരിക്കുകയായിരുന്നു മോളി. ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിൽ തഹസീൽദാർക്കും വില്ലേജ് ഓഫിസർക്കും വീഴ്ചപറ്റി. കർഷകനോട് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നും കഴിഞ്ഞദിവസം റവന്യൂമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജോയ് ആത്മഹത്യ ചെയ്തിട്ട് ഇന്ന് ഒരുമാസം തികയുകയാണ്.