ചരക്കുസേവനനികുതി നിലവിൽ വന്നതിനെതുടർന്ന് മരുന്നുവിപണിയിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. മെഡിക്കല്‍ സ്റ്റോറുകളുടെ റജിസ്‌ട്രേഷനും നികുതി നിര്‍ണയവും സംബന്ധിച്ച നിര്‍ദേശങ്ങള്‍ സർക്കാർ പ്രസിദ്ധീകരിച്ചു. ഉപാധികളുടെ അടിസ്ഥാനത്തില്‍ 75 ലക്ഷം രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാം.
കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുക്കുന്ന മരുന്ന് നിര്‍മ്മാതാക്കള്‍ മൊത്തം വിറ്റുവരവിന്റെ രണ്ടു ശതമാനവും മറ്റു മരുന്നു വ്യാപാരികള്‍ ഒരു ശതമാനവും അടയ്ക്കണം. ജൂണ്‍ 30 വരെ സ്റ്റോക്ക് ചെയ്തിട്ടുള്ള സാധനങ്ങള്‍ക്ക് നിബന്ധനകളോടെ ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് എടുക്കാമെന്നും സർക്കാർ വ്യക്തമാക്കി