കെ.പി.രാമനുണ്ണിക്കും ദീപ നിശാന്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. സ്വതന്ത്രമായി അഭിപ്രായം പറയുന്നവർക്കെതിരെയുള്ള അതിക്രമങ്ങളും ഭീഷണിയും സർക്കാർ കണ്ടില്ലെന്ന് നടിക്കില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി ഉയർത്തുന്നതും അക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. ഇത്തരം പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആറു മാസത്തിനകം മതം മാറണമെന്നാവശ്യപ്പെട്ട് സാഹിത്യകാരൻ കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത്. അല്ലെങ്കിൽ പ്രൊഫ. ജോസഫിന്റെ അനുഭവമുണ്ടാകുമെന്നും കത്തിൽ പറയുന്നു. ആറു ദിവസം മുൻപാണ് കത്തു ലഭിച്ചത്. രാമനുണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന് ഹിന്ദു സംഘടനകളുടെ വധഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കണമെന്നാണ് ആഹ്വാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി അറിയിച്ചു. എം.എഫ്.ഹുസൈന്റെ ചിത്രം എസ്.എഫ്.ഐക്കാര്‍ ക്യാപസില്‍ വരച്ചതിനെ അനുകൂലിച്ചതാണ് എതിര്‍പ്പിന് കാരണം. സംഘപരിവാര്‍ സംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഭീഷണി. ഇന്ന് തൃശൂര്‍ എങ്ങണ്ടിയൂരില്‍ ദീപ പങ്കെടുക്കുന്ന പരിപാടി തടയുമെന്നും ഭീഷണിയുണ്ട്.