ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപത്തിയെട്ട് മരണം. പതിമൂന്ന് പേര്‍ക്ക് പരുക്കേറ്റു. സോലന്‍ ദേശീയപാതയില്‍ റാംപൂരിന് സമീപം 200 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് സ്വകാര്യബസ് മറിഞ്ഞത്. നാല്‍പ്പതു പേര്‍ ബസിലുണ്ടായിരുന്നു. രാവിലെ ഒന്‍പത് മണിക്കാണ് അപകടമുണ്ടായത്. സത്്ലജ് നദിക്ക് സമീപമുള്ള കൊക്കയിലേക്ക് എത്തിപ്പെടുന്നതിനുള്ള ഗതാഗതതടസം കാരണം, വൈകിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
Advertisement